Saturday, March 30, 2013

പ്രവാസികളുടെ പ്രത്യാശകൾ


നാം എല്ലാം പ്രവാസികൾ, നാടും വീടും വിട്ടു സ്വപ്നം തേടി യാത്ര തിരിച്ചവർ, ജീവിതം ഒരു മെഴുകുതിരി കണക്കെ ഉരുകി തീരുമ്പോഴും കൂടപിറപ്പുകളെയും ബന്ധുകളെയും കുറിച്ച് സ്വപ്നം കണ്ടവർ... ആ സ്വപ്നങ്ങൽക്കായി ഒരു പുരുഷായുസ്സ് മരുഭൂമിയിൽ തീർത്തവർ... എന്നാലും ഈ മരുഭൂമിയിൽ നിന്ന് ഒരുനാൾ നാട്ടിലേക്ക് പറിച്ചു നടേണ്ടി വരുമെന്ന് നമ്മുക്കറിയാം ആയിരുന്നു.. ആ പറിച്ചു നടലിനേക്കാൾ ഏറെ നാട്ടുക്കാരും വീട്ടുക്കാരും ഒന്നിച്ചുള്ള ജീവിതം ഒരുപ്പാട്‌ സ്വപ്നം കണ്ടിട്ടുണ്ട് നമ്മൾ... 

ഇന്ന് നമ്മളിൽ പലരും കൊതിക്കാതെ തന്നെ ആ യാത്രയ്ക്കായി ഒരുങ്ങേടി വന്നിരിക്കയാണ്.. അറബ് നാടുകളിൽ ഉണ്ടാവുന്ന വിപ്ലവകരമായ മാറ്റങ്ങൾ നാം മനസ്സിലകേണ്ടിയിരിക്കുന്നു. അവരുടെ ജനങ്ങളോടുള്ള കടമങ്ങൾ നിറവേറ്റുവാൻ അവിടുത്തെ ഭരണാധികാരികൾ ബാധ്യസ്ഥരാണ്.. അത് കൊണ്ട് തന്നെയാണ് നാം സ്വദേശിവത്കരണത്തെ കുറിച്ച് നെടുവീര്പ്പിടുന്നത്.. 

പക്ഷെ അതിനെകാൽ ഏറെ ഖേദകരം നമ്മുടെ ഭരണാധികാരികളുടെ നമ്മോടുള്ള പെരുമാറ്റം ആണ്.. അവർ മറന്നു പോവുകയാണ് നമ്മെ.. വെറും വിദേശ നാണയങ്ങൾക്കും രാഷ്ട്രിയ പാർട്ടികളുടെ സംഭാവനകൾക്കും അല്ലാതെ അവർ നമ്മെ കുറിച്ച് വേവലാതിപ്പെടാറില്ല.. 

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില് ജോലി നഷ്ടപ്പെട്ടു നാടുകളിലേക്ക് തിരിച്ചു ചെന്ന നമ്മുടെ പ്രവാസി സുഹൃത്തുകൾക്കു എന്ത് ഉപകാരമാണ് നമ്മുടെ സർക്കാരുകൾ ചെയ്തത്. ഇന്ന് സ്വദേശിവത്കരണത്തിന്റെ പേരില് നമ്മിൽ പലരുടെയും ജോലി നഷ്ടമാവുമെന്ന് കേട്ടപ്പോൾ അവർ നെടുവീർപ്പിടുകയാണ്. അറബിനാടുകളിലെ സ്വദേശിവത്കരണത്തിൽ ഇടപ്പെടണമെന്നു ആവിശ്യപ്പെട്ടു നമ്മുടെ മുഖ്യൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചുവത്രേ.. എനിക്ക് ഇവരോട് ചോദിക്കുവാൻ ഉള്ളത് അറബുനാടുകളിലെ സ്വദേശിവത്കരണത്തിൽ ഇടപ്പെടുവാൻ, മറ്റൊരു രാജ്യം അവരുടെ പ്രജകൽക്കായി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ഇടപ്പെടുവാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്‌.. 

ഈ ആവിശ്യപ്പെടുന്നവർ ഓർക്കേണ്ടത് നമ്മളും ഈ നാട്ടിലെ പൗരന്മാരാണ്.. നിങ്ങൾ ഇതുവരെ ഞങ്ങൾക്കായി എന്ത് ചെയ്തു..? അടുത്ത ഒരു തലമുറയിൽ എങ്കിലും പ്രവാസികളെ സൃഷ്ടിക്കാതിരിക്കുവാൻ നിങ്ങള്ക്ക് സാധിക്കുമോ..? വികസനങ്ങൾക്ക് നേരെ മുഖം തിരിച്ചു, അഴിമതികളിൽ ആർത്തുലസിച്ചു, നശീകരണ സമര മുറകളിലൂടെ നാട് നശിപ്പിച്ചു നടക്കുന്ന നിങ്ങൾക്ക് നേരെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി നേരിന്റെ ഒരായിരം വിരലുകൾ ഉയർത്തപ്പെടും.. ആ മഹാപ്രളയത്തിനു മുന്പെങ്കിലും കണ്ണ് തുറക്കുവാൻ നേരിന്റെ ഇത്തിരി വെട്ടമെങ്കിലും കണ്ടെത്തുവാൻ നമ്മുടെ സർക്കാറുകൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ആയെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.. 

- സഹർ അഹമ്മദ്‌ 

Thursday, March 28, 2013

കവിത :: സ്വപ്‌നങ്ങൾ


എന്റെ സ്വപ്നങ്ങളൊന്നും തന്നെ 
നിന്റേത് ആയിരുന്നില്ല... 
നിന്റെ സ്വപ്നങ്ങളൊന്നും തന്നെ 
എന്റേതും ആയിരുന്നില്ല... 
അറിയില്ല എനിക്ക് സഖി,
എന്നാണ്‌ എന്റെയും നിന്റെയും സ്വപ്‌നങ്ങൾ 
നമ്മുടെ സ്വപ്‌നങ്ങൾ ആവുന്നത് എന്ന് ... 

- സഹർ അഹമ്മദ്‌ 

Monday, March 25, 2013

സുഹൃത്ത്‌...



അവന് എന്നോട് പറയുവാൻ ഉണ്ടായിരുന്നതൊക്കെയും 
അവന്റെ സുഹൃത്തിനെ കുറിച്ചായിരുന്നു... 
അവരുടെ സൗഹൃദത്തെ കുറിച്ച്,
സുഹൃത്തിന്റെ കുസൃതികളെ കുറിച്ച്.. 
അങ്ങനെ.. അങ്ങനെ.. അവന്റെ സുഹൃത്തിനെ കുറിച്ച് 
അവൻ പറഞ്ഞു കൊണ്ടേയിരുന്നു... 

ഒരിക്കൽ അവന്റെ സുഹൃത്തിനെ കാണുവാൻ 
ആഗ്രഹം പറഞ്ഞപ്പോൾ അവൻ വിതുമ്പി.. 
പിന്നെ സംസാരിച്ചതൊക്കെയും അവന്റെ കണ്ണുകളായിരുന്നു.. 
ആ കണ്ണുകൾ നിറഞ്ഞു ഒഴുക്കുകയായിരുന്നു.. 

ഒരിക്കലും തിരിച്ചു വരാതെ മരണത്തിന്റെ 
കൈ പിടിച്ചു കണ്ണെത്താ മറയത്തേക്ക് 
മറഞ്ഞ അവന്റെ സുഹൃത്തിനെ കുറിച്ച് 
അവൻ പറഞ്ഞു കൊണ്ടേയിരുന്നു.. 

മരണം നമ്മുക്ക് പ്രിയപ്പെട്ട പലരേയ്യും 
നമ്മിൽ നിന്ന് അടർത്തി മാറ്റിയേക്കാം.. 
പക്ഷെ, അവർ ജീവിക്കും നമ്മുടെ ജീവിതങ്ങളിൽ... 
നമ്മുടെ വാക്കുകളിൽ.. 
നമ്മുടെ സൗഹൃദങ്ങളിൽ... 

- സഹർ അഹമ്മദ്‌ 

Friday, March 15, 2013

കഥ :: ഇങ്ങനെയും ചിലര്


മുനീറയും രംലത്തും നല്ല സുഹൃത്തുകൾ ആണ്, അത് കൊണ്ട് തന്നെയാണ് റംലത്ത് അടുത്ത ബന്ധുവിന്റെ കല്യാണത്തിനു പോകുവാൻ സ്വർണ്ണാഭരണം ചോദിച്ചപ്പോൾ കൊടുക്കാം എന്നേറ്റതും... പക്ഷെ വീട്ടില് വന്നപ്പോഴാണ് അറിയുന്നത്....  രംലത്തിനു വേണ്ടത് കഴിഞ്ഞ മാസം വിവാഹവാർഷികത്തിനു ഭര്ത്താവ് വാങ്ങിച്ചു തന്ന പുതിയ സ്വർണ്ണമാലയാണെന്ന്... ഒരുപ്പാട്‌ ഒഴിവുകഴിവുകൾ പറഞ്ഞു നോക്കിയെങ്കിലും ഒടുവിൽ ആ മാല തന്നെ കൊടുക്കേണ്ടി വന്നു.... 

രംലത്തിന്റെ ബന്ധുവിന്റെ കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു... ഇതുവരെ റംലത്ത് സ്വർണ്ണാഭരണം തിരിച്ചു തന്നിട്ടില്ല... ഓരോ തവണ വിളിക്കുമ്പോഴും ഇന്ന് കൊണ്ട് തരാം ... നാളെ കൊണ്ട് തരാം എന്ന് പറഞ്ഞു ഒഴിയും.. ഒടുവിൽ രംലത്തിന്റെ വീട്ടില് ചെന്ന് ചോദിക്കുവാൻ തീരുമാനിച്ചു... അതിനായി അവളുടെ വീട്ടില് ചെന്ന് സ്വർണ്ണാഭരണത്തിനു ചോദിച്ചപ്പോൾ ബാങ്കിൽ പണയം വെച്ചുവെന്നു പരഞ്ഞു... ഏതു ബാങ്കിൽ ആണെങ്കിലും ആ പണയം വെച്ചത് താൻ തന്നെ തിരിച്ചെടുക്കാം എന്ന് പറഞ്ഞുവെങ്കിലും റംലത്ത് ഒന്നും മിണ്ടിയില്ല.. 

ഏറെ ചോദിച്ചപ്പോൾ ആ സ്വർണ്ണാഭരണം വിറ്റുവെന്ന് അവൾ സത്യം പറഞ്ഞു.. ആകാശം മുഴുക്കെ തന്റെ തലയിലേക്ക് തകർന്നു വീഴുന്നതായി മുനീറക്ക്‌ തോന്നി.. ഇനി ഞാൻ എന്റെ ഭർത്താവിനോട് എന്ത് പറയും... അവൾ രംലത്തിനോട് ഉറക്കെ ഒരുപ്പാട്‌ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.. റംലത്ത് അതിലും ഉറക്കെ തന്റെ പ്രവർത്തികൾക്ക് ന്യായങ്ങൾ നിരത്തുന്നുണ്ടായിരുന്നു.. 

തന്നോടു കാണിച്ച വിശ്വാസ വഞ്ചനയിൽ മുനീറയും തന്നെ മുനീറ മനസ്സിലാകിയില്ല എന്ന പരാതിയിൽ രംലത്തും പരിഭവിച്ചു... അങ്ങനെ ആ സുഹൃത്തുകൾ എന്നേക്കുമായി പിരിഞ്ഞു.. ഇപ്പോൾ അവർ കണ്ടാൽ മിണ്ടാറില്ല... 

- സഹർ അഹമ്മദ്‌