Saturday, August 31, 2013

പ്രിയപ്പെട്ട സുഹൃത്തുകളെ,

13th സെപ്റ്റംബർ 2013 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദുബൈ കരാമയിലെ Madina Wide Restaurent ൽ വെച്ച് ഈ ഇളയവന്റെ ആദ്യ കവിതാ സമാഹാരം " ഒരു പ്രണയിതാവിന്റെ കവിതകൾ..." പ്രകാശനം ചെയ്യപ്പെടുന്നു.. പ്രസ്തുത പരിപാടിയിലേക്ക് നിങ്ങൾ ഏവരേയും ക്ഷണിച്ചു കൊള്ളുന്നു. നിങ്ങൾ എല്ലാവരുടെയും സ്നേഹ സഹകരണങ്ങൾ പ്രതിക്ഷിച്ചു കൊണ്ട്..

നിങ്ങളുടെ സുഹൃത്ത്‌...,

സഹർ അഹമ്മദ്‌

Friday, August 23, 2013

Facebook Group ആയ വെട്ടം കൂട്ടായ്മയുടെ 
കവിതയാനം  എന്നാ കവിതസമാഹാരത്തിന്റെയും 
സി പി അബൂബക്കറിന്റെ മൂടൽ മഞ്ഞ് വരുന്നുണ്ട് എന്ന പുസ്തകവും കവിയരങ്ങും 2013 ജനുവരി 29 നു 
കോഴിക്കോട് സ്പോര്ട്സ് കൌണ്‍സിൽ ഹാളിൽ വെച്ച് നടന്നു ...

കവിതയാനം  എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ
ഇയുള്ളവന്റെ " ആത്മഹത്യ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...
Facebook Group ആയ ആൽത്തറ കൂട്ടായ്മയുടെ 
eലകൾ പച്ച പൂക്കൾ മഞ്ഞ എന്നാ കവിതസമാഹാരത്തിന്റെയും 
ആർ ക്കെ യുടെ സിഡി പ്രകാശനവും കവിയരങ്ങും 2013 ആഗസ്റ്റ്‌ 22നു 
പകൽ 2.30 നു കരുനാഗപ്പള്ളി രൗൻ ക്ലബ്ബിൽ വെച്ച് നടന്നു ...
പ്രമുഖ കവി ശ്രീ മുരുകൻ കാട്ടകട പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു ..

eലകൾ പച്ച പൂക്കൾ മഞ്ഞ എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ
ഇയുള്ളവന്റെ " ഇവർ നപുംസകർ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...

Friday, August 16, 2013

Facebook Group ആയ ആൽത്തറ കൂട്ടായ്മയുടെ 
eലകൾ പച്ച പൂക്കൾ മഞ്ഞ എന്നാ കവിതസമാഹാരത്തിന്റെയും 
ആർ ക്കെ  യുടെ സിഡി പ്രകാശനവും കവിയരങ്ങും 2013 ആഗസ്റ്റ്‌ 22നു 
പകൽ 2.30 നു കരുനാഗപ്പള്ളി രൗൻ ക്ലബ്ബിൽ വെച്ച് നടക്കുന്നു...
പ്രമുഖ കവി ശ്രീ മുരുകൻ കാട്ടകട പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നു..

eലകൾ പച്ച പൂക്കൾ മഞ്ഞ എന്ന പ്രസ്തുത കവിതാസമാഹാരത്തിൽ 
ഇയുള്ളവന്റെ " ഇവർ നപുംസകർ .." എന്ന കവിതയും ഉൾപ്പെട്ടിട്ടുണ്ട് എന്ന 
വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു...

- Sahar Ahammed
"അറിയാതെ പൊവുകയായിരുന്നു
നാം പറയാതെ പൊവുകയായിരുന്നു
അരികിൽ ഉണ്ടായിരുന്നെങ്കിലും
നാം നമ്മെ അറിയാതെ പൊവുകയായിരുന്നു.."

പറഞ്ഞു വരുന്നതു കഴിഞ്ഞ ദിവസം വായിചു തീർത്ത ഒരു കവിതാസമാഹാരത്തെ കുറിച്ചാണ്.. ഏന്റെ സഹപ്രവർത്തകനും സുഹ്രുത്തുമായ ശ്രീ. സഹർ അഹമ്മദ് എന്ന യുവകവിയുടെ പ്രധമപ്രസിദ്ദീകരണമായ "ഒരു പ്രണയിതാവിന്റെ കവിതകൾ" ആണ് പ്രസ്തുത ക്രതി. ഏതൊരു സാധാരണക്കാരനും അനുഭവവെധ്യമാകുന്ന രീതിയിൽ വളരെ ലളിതമായ ഭാഷയിൽ ഒട്ടും വലിച്ചുനീട്ടാതെ തന്റെ ആശയങ്ങളുടെ സാരം ഒട്ടും ചൊർന്നുപൊകാതെ അവതരിപ്പിക്കുന്നതിൽ അദ്ധെഹം കാണിച്ചിരിക്കുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ്. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നപൊലെ പ്രണയം തന്നെയാണ് ഇതിലെ പ്രധാന ഇതിവ്രത്തം. പ്രണയത്തിന്റെ മാധുര്യവും, നഷ്ട്ടപ്രണയത്തിന്റെ നൊമ്പരങ്ങളും, കവിയുടെ കിനാക്കളും പ്രതീക്ഷകളും ആശങ്കകളും, അഛനും ആമ്മയും, പ്രവാസവും എല്ലാം വിഷയങ്ങളാകുന്നതൊടൊപ്പം തന്നെ തന്റെ ചുറ്റുപാടുകളും, പ്രക്രതിയും പുഴകളും അനന്ദുവും അക്ഷരയും അടക്കം മറ്റു സമകാലീനസംഭവങ്ങളിലേക്കും സഹർ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

ഒരു മഹത്തായ കാവ്യസ്രഷ്ട്ടി എന്ന അവകാശവാദങ്ങൾ ഒന്നുമില്ലെങ്കിലും കവിയുടെ ഹ്രദയസ്പർശിയായ വരികൾ അനുവാചകരുടെ മനസ്സുകളിൽ ഒരു പ്രണയകാലത്തിന്റെ സ്മരണകൾ തട്ടിയുണർത്തും എന്നതിൽ രണ്ടഭിപ്രായമില്ല. അത് കൊണ്ട് തന്നെ ഈ സംരഭം പ്രോൽസാഹിപ്പിക്കപ്പെടെണ്ടതാണ്.. അക്ഷരങ്ങളുടെ ലോകത്തിൽ സ്വന്തം തൂലിക കൊണ്ട് ഉറപ്പിച്ചൊരു കയ്യൊപ്പ് ചാർത്തി കടന്ന് വന്നിരിക്കുന്ന എന്റെ സുഹ്രുത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു....!

ഓരാകാശം നിറയെ സ്നെഹത്തൊടെ... സ്വന്തം..

മിൻഹാസ് മൊയ്തുണ്ണി..!

Wednesday, August 14, 2013

എന്റെ സുഹൃത്ത് നേഹ മെഹർ എന്റെ ഒരു പ്രണയിതാവിന്റെ കവിതകൾ വായിച്ചു എനിക്ക് എഴുതിയ കുറിപ്പ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു 

കുറച്ചു ദിവസം മുൻപ് ഞാൻ ഒരു കവിതാപുസ്തകം വായിച്ചു.. facebook സുഹൃത്തുകളിൽ ഒരാളായിരുന്നു എഴുത്തുകാരൻ.. പേര് സഹർ അഹമ്മദ്‌. ഒരു പ്രണയിതാവിന്റെ കവിതകൾ എന്നായിരുന്നു കവിതാസമാഹാരത്തിന്റെ പേര്..

അവസാനത്തെ പു
റംചട്ടയിൽ പ്രസാധകർ ഇങ്ങനെ എഴുതി.. 
" പ്രണയത്തിന്റെ മാധുര്യവും പ്രണയ നിരാസത്തിന്റെ വേദനയും അടയാളപ്പെടുത്തുന്ന കുറെ കവിതകളാണ് സഹർ അഹമ്മദിന്റെ ഈ കവിതാസമാഹാരത്തിൽ.. ആത്മനൊമ്പരങ്ങളുടെ ഉള്ളിൽ തട്ടുന്ന ഭാഷയിൽ ഇതിൽ അവതരിപ്പിക്കപ്പെടുന്നു..."

സത്യമാണ്... കവിതകളിലൂടെ കുറച്ചു ദൂരം സഞ്ചരിക്കുമ്പോൾ നമ്മുക്ക് മനസ്സിലാവും കവിയുടെ ഹൃദയരേഖകളുടെ സഞ്ചാരപഥം എങ്ങോട്ട് ആണെന്ന്.. പ്രണയം മൊട്ടിട്ട അനുഭൂതിയും ഒടുവിൽ ഓർമ്മകൾ മാത്രം സമ്മാനിച്ച്‌ കടന്നു കളയുന്ന പ്രണയിനിയും ഒക്കെ നമ്മളിൽ ഒരാളായി തോന്നും.. വളരെ ലളിതമാണ് സഹറിന്റെ വരികൾ.. ഏതൊരു സാധാരണക്കാരനും വിരസതയില്ലാതെ വായിച്ചു തീർക്കുവാൻ പറ്റുന്ന ഒന്ന്.. അക്ഷര ശകലങ്ങളെ സ്നേഹിക്കുന്നവർക്ക് ഇതൊരു പുതിയ അനുഭവമാകും.. ബേപ്പൂർ സുല്ത്താന് ശേഷം കടുകട്ടിയില്ലാത്ത ലളിതമായ വാക്കുകളിലൂടെ മാത്രം എന്നെ വിസ്മയിപ്പിച്ച എഴുത്തുകാരാ നിനക്ക് നന്ദി.

പ്രണയം മാത്രമല്ല ജീവിതമെന്ന തിരിച്ചറിവ് ആകാം ഈ കവിതാസമാഹാരത്തിൽ ജനനവും ഉപ്പയും ഉമ്മയും സമൂഹവുമൊക്കെ എഴുത്തുകാരന്റെ തൂലികയിൽ അക്ഷരങ്ങളായി പിറന്നു വീണത്‌.

പുസ്തകത്തിന്റെ ആദ്യ ഭാഗത്ത്‌ ഉദ്ദരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ കവിതാസമാഹാരത്തോട് ഒരുപ്പാട്‌ ചേർന്ന് നിൽക്കുന്നു 

" ഒരു നാളും തുറക്കാതെ മാറ്റി വെച്ച 
പ്രണയത്തിൻ പുസ്തകൻ നീ തുറക്കും 
അതിലന്നു നീയെന്റെ പേര് കാണും 
അതിലെന്റെ ജീവന്റെ നേര് കാണും.."

സഹറിന്റെ ഈ പുസ്തകത്തിൽ എനികേറ്റവും ഇഷ്ടപ്പെട്ട " വേരുകളിലൂടെ.." എന്ന ഭാഗം ഞാൻ ഇവിടെ കുറിക്കാം ..

" ഞാൻ ഇന്ന് മണ്ണിലേക്ക് 
ആഴ്‌ന്ന് ഇറങ്ങുവാൻ കൊതിക്കുകയാണ് ..
വേരുകളിലൂടെ.. 
എന്റെ ജീവന്റെ ഉറവ തേടി..
ആകാശത്തോളം വളരുവാൻ..
കൊതിക്കുന്ന എന്റെ ശിഖരങ്ങളെ..
ഞാൻ ഉപേക്ഷിക്കുന്നുമില്ല.. "

അക്ഷര ശകലങ്ങളെ ഇഷ്ടമുള്ള കൂട്ടുക്കാർ സഹർ അഹമ്മദിന്റെ " ഒരു പ്രണയിതാവിന്റെ കവിതകൾ.." വായിക്കണം.. നിങ്ങൾക്കൊരു പുതിയ അനുഭവമാകും..

എന്റെ പ്രിയ കൂട്ടുക്കാരാൻ സഹർ അഹമ്മദിനു എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട്..

സുഹൃത്ത്‌ ,

 നേഹ മെഹർ